Sunday, May 12, 2013

അമ്മ

 
                  അവന്‍ എഞ്ചിനീയറിംഗ് പാസ്സായിട്ട് അന്നത്തേക്ക്‌ ഒരു മാസം തികയാന്‍ ആയിരുന്നു.പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാന്‍ മിടുക്കനായിരുന്നു അവന്‍.നല്ല റാങ്കോടു കൂടെ തന്നെ എഞ്ചിനിയറിംഗിന് മികച്ച കോളേജില്‍ അഡ്മിഷനും വാങ്ങിച്ചു.നന്നായി പഠിക്കും എന്നറിയുന്നത് കൊണ്ട് തന്നെ ആണ് കൂലിപ്പണിക്കാരനായിട്ടു പോലും അവന്‍റെ അച്ഛന്‍ അവനെ എഞ്ചിനീയറിംഗ് പഠിക്കാന്‍ വിട്ടത്.അച്ഛന്റെ പരമ്പരാഗത തൊഴില്‍ തന്നെ തുടര്‍ന്നാല്‍ മതി എന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടും അച്ഛന് വാശി ആയിരുന്നു മകനെ പഠിപ്പിക്കാന്‍. നാളെ സ്വന്തം മകന്റെ കാറില്‍ കയറി പോകുന്നതും മകന്‍റെ ഓഫീസില്‍ തല ഉയര്‍ത്തി നടക്കുന്നതും നാട്ടുകാര്‍ എല്ലാം തന്നെ കാണുമ്പോള്‍ ബഹുമാനത്തോടെ സലാം പറയുന്നതും അയാള്‍ സ്വപ്നം കണ്ടിരിക്കണം. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ അയാള്‍ ചോര നീരാവും വരെയും ജോലി ചെയ്തിരുന്നു.ലോണ്‍ എടുക്കാമായിരുന്നിട്ടും മകനെ സ്വന്തം പണം കൊണ്ട് തന്നെ പഠിപ്പിക്കണം എന്ന വാശി അയാളില്‍ എന്നാണ് ഉടലെടുത്തത് എന്ന് അയാള്‍ക്ക്‌ പോലും അറിയില്ലായിരുന്നു. അതിനിടയില്‍ വാര്‍ദ്ധക്യം അയാളെ പിന്തുടരുന്നത് അയാള്‍ പോലും അറിഞ്ഞില്ല.
              മകന്‍ ഇടയ്ക്കിടെ വന്ന് സപ്പ്ളി ഉണ്ട് എന്നൊക്കെ അമ്മയോട് പറയുന്നത് അയാള്‍ കേള്‍ക്കാറുണ്ടായിരുന്നു.പക്ഷേ അതിന്റെ അര്‍ഥം എന്തായിരുന്നു എന്ന് അന്നൊന്നും അയാള്‍ക്ക് അറിയുമായിരുന്നില്ല. ഒരിക്കല്‍ അത് മനസ്സിലാക്കിയ അതേ ദിവസമായിരുന്നു സ്വന്തം ജരാനരകളും അയാള്‍ തിരിച്ചറിഞ്ഞത്. അതേ വാര്‍ദ്ധക്യം പിടികൂടാന്‍ തുടങ്ങിയിരിക്കുന്നു. സപ്പ്ളി ഒന്നും സാരമില്ല,അതൊക്കെ കോഴ്സ് തീരുമ്പോഴേക്ക് എഴുതിയെടുക്കാവുന്നതെ ഉള്ളു എന്ന മകന്‍റെ ഉറപ്പ് പക്ഷേ അയാളില്‍ നിന്നും വാര്‍ദ്ധക്യചിന്തകളെ മുഴുവന്‍ വെട്ടിമാറ്റി.മാത്രവുമല്ല കൂടുതല്‍ ഊര്‍ജ്ജസ്വലനായി പണിയെടുക്കാനാണ് അയാള്‍ക്ക് അപ്പോള്‍ തോന്നിയത്.
              അവന്‍റെ അമ്മക്ക് അയാളുടെ അത്ര പോലും വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. അവന്‍ പറയുന്ന പലതും അവള്‍ക്ക് മനസ്സിലാവാറുപോലും ഇല്ലായിരുന്നു. എന്നാലും അവന്‍ പറയുന്ന കാര്യങ്ങള്‍ക്ക്

Wednesday, May 8, 2013

ഹിമാലയവും പ്രണയവും

       


                പ്രണയം വികാരങ്ങള്‍ക്ക് പോലും നിര്‍വചിക്കാന്‍ സാധ്യമല്ലാത്ത അനിര്‍വചനീയമായ എന്തൊക്കെയോ ആണെന്നാണല്ലോ കവികള്‍ പറഞ്ഞിരിക്കുന്നത്. അത് പോലെ ഉള്ള ഒരു മനോഹരമായ പ്രണയകാവ്യമാണ് ഞാന്‍ ഇന്നിവിടെ പറയാന്‍ പോണത്.ഈ കഥയ്ക്ക് നിങ്ങളില്‍ ആരുടെയെങ്കിലും ജീവിതവുമായി എന്തെങ്കിലും ബന്ധം തോന്നുകയാണെങ്കില്‍ അത് യാദ്രിശ്ചികം ഒന്നും അല്ല.മനപ്പൂര്‍വം ആണ്. തുടങ്ങട്ടെ....


         അവരുടെ പ്രണയം തുടങ്ങിയിട്ട് ഇന്നേക്ക് എത്ര നാളായി എന്ന് രണ്ടു പേര്‍ക്കും ഓര്മ ഇല്ലായിരുന്നു. പക്ഷേ അവളെ എത്രയും വേഗം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നില്ലെങ്കില്‍ അപ്പന്‍ അവക്ക് വേറെ കല്യാണം തീരുമാനിക്കും എന്ന് അവള്‍ ഈയിടെയായി ഇടയ്ക്കിടെ
പുട്ടും കടലക്കറിയും
ഓര്‍മിപ്പിക്കാരുണ്ട്.അവളെ വിളിച്ചു വീട്ടില്‍ കൊണ്ട് വരാന്‍ ഉള്ള ചങ്കൂറ്റം ഇല്ലാത്തതു കൊണ്ടോ ആഗ്രഹം ഇല്ലാത്തതു കൊണ്ടോ അല്ല. അവക്ക് ആര് തിന്നാന്‍ കൊടുക്കും? കഴിഞ്ഞ തവണ അവളേം കൂട്ടി റഹ്മത്ത് ഹോട്ടെലില്‍ കയറിയപ്പോ തന്നെ അവന്‍ കണ്ടതാ. പുട്ടിനോട് അവക്ക് എന്തോ വല്ലാത്ത ദേഷ്യമാ.തീറ്റപ്രാന്തി ...!!  അവള്‍ അന്ന്  ആ പുട്ടിനിട്ടു ഇടിച്ച ഇടിയില്‍ അവനു നഷ്ടമായത് ട്രിവാണ്ട്രം ലോഡ്ജ് കാണാന്‍ വച്ചിരുന്ന ഇമ്മിണി പൈസയാണ്. പക്ഷേങ്കി അവളോടുള്ള ഇഷ്ടം കാരണം അവന്‍ എല്ലാം സഹിച്ചു.പിന്നീട് ആ സില്‍മ അവന്‍ സീഡി ഇട്ടാണ് കണ്ടത്. സിനിമ കാണുമ്പോ എല്ലാം ആ സംഭവം ഓര്‍ത്ത്‌  അവന്‍റെ കണ്ണ് നിറഞ്ഞിരുന്നു.

               "ട്രീനിംഗ് ട്രീനിംഗ് "

        പതിവിനു  വിപരീതമായി അന്ന് അവളായിരുന്നു അവനെ വിളിച്ചത്.
     
               "ആര്‍ടാ ഈ വെളുപ്പാന്‍ കാലത്ത്..."

വാച്ചില്‍ നോക്കിക്കൊണ്ട്‌ അവന്‍ ഫോണ്‍ എടുത്തു.സമയം 10നോട്‌  അടുക്കുന്നു.

               "ഡാ, നീ എവിടെയാ? ഇപ്പൊ വീട്ടില്‍ ആരുമില്ല. അച്ഛനും അമ്മയും എല്ലാം പള്ളീപ്പോയി ... നീ ഇങ്ങോട്ട് വാ?? "

                "എന്തിന്??!! " 

       അവന്‍റെ മനസ്സില്‍ ഒരു രണ്ടു ലോഡ് ലഡ്ഡു കിടന്നു പൊട്ടാന്‍ തുടങ്ങി.കോഴിക്കാല് കണ്ട ഡോബര്മാനെപ്പോലെ അവന്‍റെ നാക്കെല്ലാം  പുറത്തേക്ക് തള്ളി വരാന്‍ തുടങ്ങി.

                "നമുക്ക് ചോറും കൂട്ടാനും വെച്ച് കളിക്കാം. ചെരട്ടേം കളിമണ്ണും ഒക്കെ ഒണ്ട്,നീ വേഗം വാ."

        അവനു ദേഷ്യം വന്നു.ദേഷ്യം കൊണ്ട് അവന്‍റെ മുഖം ആദ്യം മഞ്ഞ കളര്‍ ആയി.പിന്നെ ചുകന്നു വന്നു. ഇനി പച്ച കളര്‍ ആവുമോ എന്ന് അവന്‍ ഭയന്നു.ഇല്ല പച്ച ആവുന്നില്ല.മുഖത്ത് പച്ച കളര്‍ കാണാന്‍ ഉള്ള ഭാഗ്യം തനിക്കില്ല എന്ന് അവന്‍ സങ്കടത്തോടെ മനസ്സിലാക്കി.

             "ഒന്ന് പോടി...